ഇതെന്റെ ജീവിതത്തിലെ കഠിനമായ വർഷം: വുക്മനോവിച്ച് തുറന്ന് പറയുന്നു

കേരള ബ്ലാസ്റ്റേഴ്സ് സീസണിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്. കലിംഗ സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു.എന്നാൽ സൂപ്പർ കപ്പോടു കൂടി എല്ലാം മാറി മറിഞ്ഞു. ഇപ്പോൾ തുടർ പരാജയങ്ങൾ ക്ലബ്ബിന് ഏൽക്കേണ്ടി വരികയാണ്.അവസാനമായി കളിച്ച 10 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ ബാക്കിവരുന്ന 8 മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

ആശ്വസിക്കാൻ സാധിക്കുന്ന ഏത് കാര്യം ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കി എന്നുള്ളതാണ്.പക്ഷേ അതും ആശാവഹമല്ല.ഈ മോശം സമയത്ത് ഇനി വളരെയധികം മുന്നോട്ടുപോകാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നില്ല.അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവിന് വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്.അദ്ദേഹം പ്ലേ ഓഫിൽ കളിച്ചാൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ചെറിയ സാധ്യതകൾ എങ്കിലും ഉള്ളത് എന്നാണ് ആരാധകർ അവകാശപ്പെടുന്നുണ്ട്.

ടീമിന്റെ മോശം പ്രകടനത്തിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. പക്ഷേ പ്ലേ ഓഫിന് യോഗ്യത നേടാൻ കഴിഞ്ഞതിൽ അദ്ദേഹം ഹാപ്പിയാണ്.എന്നാൽ ഇത് തന്റെ ജീവിതത്തിലെ കഠിനമായ വർഷമാണെന്ന് വുക്മനോവിച്ച് തന്നെ പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

പത്തുവർഷമായി ഞാൻ മുഖ്യ പരിശീലകനായി ജോലി ചെയ്യുന്നു. ഇതെന്റെ മുഖ്യ പരിശീലകനായുള്ള നാലാമത്തെ ജോലിയാണ്. ഇതെന്റെ പരിശീലന ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമാണ്. ടീം മാത്രമല്ല, മറ്റെല്ലാ സാഹചര്യങ്ങളിലും. പല കാര്യങ്ങളും എന്റെ നിയന്ത്രണാതീതമാണ്. സാഹചര്യങ്ങൾ എന്തുതന്നെയായാലും ഞങ്ങൾക്ക് എല്ലാ ശുഭാപ്തിവിശ്വാസത്തോടെയും മുന്നോട്ട് പോകണം. ഇനിയും രണ്ടു മത്സരങ്ങൾകൂടി ബാക്കിയുണ്ട്.ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കും. മികച്ച പ്രകടനം കാഴ്ചവെക്കും,ഇവാൻ പറഞ്ഞു.

ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈ രണ്ട് മത്സരങ്ങളും എവേ മത്സരങ്ങളാണ്.ഈ മത്സരങ്ങളിൽ എങ്കിലും വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment